Friday, December 20, 2013

അനുരാഗത്തിന്റെ ദിനങ്ങൾ.

വിശ്വവിഖ്യാതനായ ബേപ്പൂർ സുൽത്താൻ മഹാരാജാവേ,  അങ്ങ് ഇങ്ങനെ  എഴുതി വെച്ചതുകൊണ്ട്,  എഴുത്തുകാർക്ക്  ചേർന്നു നിൽക്കാൻ ഒരു നിലപാടുതറ കിട്ടുന്നു. എങ്ങനെയാണ് അങ്ങയോട് നന്ദി പറയേണ്ടത് ?

(പുസ്തകത്തിൽ നിന്നു ഇത്രയും ഭാഗം മാത്രം ഉദ്ധരിച്ചതിനു താങ്കൾ എനിക്കു മാപ്പു തരാതിരിക്കില്ലെന്ന് കരുതട്ടേ.. മലയാളത്തിന്റെ സ്നേഹസൗരഭ്യമാണല്ലോ താങ്കൾ.  )


---------------------------------------------------------

ഞാൻ സരസ്വതീദേവിയുടെ കണ്ണുകളിൽ ചുംബിച്ചു. മുടിയിലും ചുണ്ടുകളിലും മുഖത്തും കഴുത്തിലും. ഞാൻ ആകെ മണപ്പിച്ചു നോക്കി. സ്ത്രീ ആകെ ഒരു സുരഭില പുഷ്പമാണ്. ..സ്ത്രീ ഒരത്ഭുത സൃഷ്ടിയാണല്ലൊ...ദാഹശമനത്തിനുള്ള...ദൈവമേ, തൊട്ടടുത്തു സ്ത്രീകളില്ലാത്ത നീണ്ട വർഷങ്ങളിലെ ദിന
രാത്രങ്ങൾ. ഞാൻ ദേവിയെ മുറുകെ ആലിംഗനം ചെയ്തു. ദേവിയുടെ വായിൽ ഉമ്മ വെച്ചു. എന്റെ നാവ് ദേവിയുടെ നാവിൽക്കടത്തി ദേവിയുടെ നാവിനെ ആലിംഗനം ചെയ്തു. ദേവിയുടെ ഉമിനീരിൽ എന്റെ നാവു തൊട്ടു. ഞാൻ ദേവിയുടെ മുലകളിൽ പിടിച്ചു.

"ബ്ലൗസൂരി ബോഡീസഴിക്കൂ"

"Do you want me to ?"

"Yes"

ദേവി അങ്ങനെ ചെയ്തു. കറുത്ത മുടി അഴിഞ്ഞു തോളുകളിൽ !

തുടുത്തുരുണ്ട സുന്ദരമായ വെളുത്ത നഗ്നമുലകൾ !

ആകാശമാകുന്ന നെഞ്ചിലെ രണ്ട് അത്ഭുത പൂനിലാവുകൾ !

"ദേവീ, മഹാമായേ, സരസ്വതീദേവീ, വന്ദനം !"

മുലകളുടെ ഭംഗി ! അതിന്റെ മാദകത്വം ! മുലകളുടെ സൗരഭ്യം ! ഞാൻ മണപ്പിച്ചു നോക്കി. സുഗന്ധത്തിന്റെ അത്ഭുതകരമായ ഒഴുക്ക്!... തോന്നലാണോ ? എല്ലാം തോന്നലാണല്ലോ - മായ. അതെയോ ! ഞാൻ ദേവിയുടെ മുലകൾ രണ്ടും മണപ്പിച്ചു നോക്കി. ഉമ്മ വെച്ചു. നൂറു നൂറ് ഉമ്മകൾ. രണ്ടും തടവി,തഴുകി. താലോലിച്ച് മുല വായിലെടുത്തു. മുലകളിലും കറുത്തു നീണ്ട രോമങ്ങൾ ! നീണ്ട രോമങ്ങളോ? അതെ രണ്ടു മുലകളിലും കറുത്തു നീണ്ട രോമങ്ങൾ!

" ചില സ്ത്രീകൾക്കിതു കാണും. പ്രസവിക്കുമ്പോൾ ഊരിപ്പോകും."

"എന്നാണ് ദേവീ പ്രസവം ?"

ദേവി ഊറി മന്ദഹസിച്ചു കൊണ്ടു നിന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് എന്റെ വായിൽ ഉമ്മ വച്ചിട്ട് ദേവിയുടെ നാക്ക് എന്റെ വായിലേക്കിറക്കി. ഞാൻ ദേവിയുടെ നാക്ക് കുടിച്ചു കൊണ്ടു നിന്നു. എന്റെ കൈകൾ സരസ്വതീദേവിയുടെ സാമാന്യം വലിയ ചന്തി തഴുകിക്കൊണ്ടുനിന്നു. അപ്പോൾ ദേവിയുടെ നാഭി എന്റെ നാഭിയിൽ ഒട്ടിച്ചേർന്നു നിന്നിരുന്നു.

" ദേവീ.. നിന്റെ സുന്ദരസുരഭിലമായ ആ രഹസ്യപുഷ്പം എന്നെ കാണിക്കൂ.."

" I am yours please.."

..................................................................................

വൈക്കം മുഹമ്മദ് ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങളി'ൽ നിന്ന്.
'

No comments:

Post a Comment