D N A ടെസ്റ്റ് നടത്തിയാണോ യുക്തിവാദികൾ അച്ഛനെ തീരുമാനിക്കുന്നത് ?
അല്ല.
പക്ഷേ DNA ടെസ്റ്റ് കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ സ്‌ത്രീയും പുരുഷനും ഇണ ചേർന്നാലേ കുഞ്ഞ് ജനിക്കൂ എന്ന ശാസ്‌ത്രീയ സത്യം മനുഷ്യർ കണ്ടെത്തിയിരുന്നു. (സ്വർഗ്ഗത്തിലിരുന്ന് ഭൂമിയിൽ ഗർഭം ധരിപ്പിക്കാനും പ്രസവിച്ചാലും കനകാത്വം നിലനിർത്താനുമൊക്കെ ദൈവങ്ങൾക്ക് ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്നെങ്കിലും (?) തന്റെ ഇണയ്ക്ക് അത്തരമൊര’നുഗ്രഹം’ ലഭ്യമാവില്ലെന്ന് ഓരോ മനുഷ്യജീവിക്കും ഉറപ്പുണ്ടായിരുന്നു )
സ്വത്ത്, കുടുംബം, ഗോത്രം, കുഞ്ഞുങ്ങൾ എന്നിവയുടെ സംരക്ഷണം ഒരു സാമൂഹ്യപ്രശ്നമായപ്പോഴായിരിക്കണം വിവാഹം എന്ന സമ്പ്രദായത്തിലേക്ക് മനുഷ്യർ തിരിഞ്ഞത്. കുഞ്ഞുങ്ങളെ ജനിപ്പിക്കുക, സംരക്ഷിക്കുക എന്നീ സാമൂഹ്യധർമ്മങ്ങൾ അതോടെ ഭാര്യാഭർത്താക്കന്മാരിൽ വന്നു ചേർന്നു. അതായത്, ഒരു കുഞ്ഞു പിറന്നാൽ അവനെ സംരക്ഷിക്കുക മാതാവും പിതാവും ചേർന്നായിരിക്കും എന്ന സാമൂഹ്യരീതി മനുഷ്യസമൂഹങ്ങളിൽ നിലവിൽ വന്നു.
അതുകൊണ്ടു തന്നെ സമൂഹത്തിന്റെ അറിവോടെ വിവാഹം കഴിക്കുകയും ജനിപ്പിക്കുകയും
ചെയ്തവർ ( എന്ന് കരുതപ്പെടുന്നവർ)
തന്റെ മാതാപിതാക്കൾ എന്നാണ് പൊതുവെ ഏതു കുഞ്ഞും കരുതുക. തന്റെ മാതാവിനെ വിവാഹം കഴിച്ച് ഒപ്പം ജീവിക്കുകയും
മറ്റ് മക്കളോടൊപ്പം സംരക്ഷിച്ച് വളർത്തുകയും ചെയ്തയാളെ അച്ഛൻ എന്നു ഉറപ്പാക്കിക്കൊണ്ടാണ് കുഞ്ഞ് വളർന്നു
വരുന്നത്. ഇവിടെ അച്ഛനമ്മമാരുടെ
വിവാഹം, അവരുടേ സംരക്ഷണം എന്നിവയ്ക്ക് തെളിവുകൾ ഉണ്ട്. ( വിവാഹത്തിന് - പണ്ടാണെങ്കിൽ
വിവാഹഫോട്ടോ, ആൽബം, അതിനും മുമ്പാണെങ്കിൽ വിവാഹിതരായവരുടേയും പക്ഷേ DNA ടെസ്റ്റ് കണ്ടുപിടിക്കുന്നതിനു മുമ്പേ തന്നെ സ്‌ത്രീയും പുരുഷനും ഇണ ചേർന്നാലേ കുഞ്ഞ് ജനിക്കൂ എന്ന ശാസ്‌ത്രീയ സത്യം മനുഷ്യർ കണ്ടെത്തിയിരുന്നു. (സ്വർഗ്ഗത്തിലിരുന്ന് ഭൂമിയിൽ ഗർഭം ധരിപ്പിക്കാനും പ്രസവിച്ചാലും കനകാത്വം നിലനിർത്താനുമൊക്കെ ദൈവങ്ങൾക്ക് ശേഷിയുണ്ടെന്ന് വിശ്വസിച്ചിരുന്നെങ്കിലും (?) തന്റെ ഇണയ്ക്ക് അത്തരമൊര’നുഗ്രഹം’ ലഭ്യമാവില്ലെന്ന് ഓരോ മനുഷ്യജീവിക്കും ഉറപ്പുണ്ടായിരുന്നു )
സ്വത്ത്, കുടുംബം, ഗോത്രം, കുഞ്ഞുങ്ങൾ എന്നിവയുടെ സംരക്ഷണം ഒരു സാമൂഹ്യപ്രശ്നമായപ്പോഴായിരിക്കണം വിവാഹം എന്ന സമ്പ്രദായത്തിലേക്ക് മനുഷ്യർ തിരിഞ്ഞത്. കുഞ്ഞുങ്ങളെ ജനിപ്പിക്കുക, സംരക്ഷിക്കുക എന്നീ സാമൂഹ്യധർമ്മങ്ങൾ അതോടെ ഭാര്യാഭർത്താക്കന്മാരിൽ വന്നു ചേർന്നു. അതായത്, ഒരു കുഞ്ഞു പിറന്നാൽ അവനെ സംരക്ഷിക്കുക മാതാവും പിതാവും ചേർന്നായിരിക്കും എന്ന സാമൂഹ്യരീതി മനുഷ്യസമൂഹങ്ങളിൽ നിലവിൽ വന്നു.
അതുകൊണ്ടു തന്നെ സമൂഹത്തിന്റെ അറിവോടെ വിവാഹം കഴിക്കുകയും ജനിപ്പിക്കുകയും
മറ്റുള്ളവരുടേയും സാക്ഷ്യം. സംരക്ഷണത്തിന് – സ്വാനുഭവം തന്നെ ). ബുദ്ധിയുറയ്ക്കുന്നതിനു മുമ്പേ തന്നെ അനുഭവവേദ്യമായി തുടങ്ങുന്ന ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞ് തന്റെ പിതൃത്വം ഉറപ്പിക്കുന്നത്. അതൊരു ദീർഘകാലാനുഭവമായി മാറുന്നതുകൊണ്ട് എവിടെ, എന്ന്, എപ്പോൾ തുടങ്ങിയ തെളിവുപരിശോധനാഘടകങ്ങൾ ഇവിടെ കൃത്യമായി ചേർക്കാനാവില്ല എന്ന് മാത്രം.
മനസ്സിലായല്ലോ – ഡി എൻ എ ടെസ്റ്റ് നടത്തുന്നില്ലെങ്കിലും ശാസ്‌ത്രീയ സത്യങ്ങളുടേയും തെളിവുകളുടേയും പിൻബലത്തിൽ തന്നെയാണ് മനുഷ്യർ പിതൃത്വം നിർണ്ണയിക്കുന്നത്. എളുപ്പവും ചെലവില്ലാത്തതുമായ പരീക്ഷണരീതി ഉള്ളപ്പോൾ താരമന്യേന ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ മറ്റൊന്നിനെ ആശ്രയിക്കേണ്ടതില്ലല്ലോ.
പിൻകുറിപ്പ് :
ഈ രണ്ടു തെളിവുകളുടെ അഭാവത്തിൽ കുഞ്ഞിന് പിതൃത്വത്തെ സംബന്ധിച്ച് സംശയമുണ്ടാവുക സ്വാഭാവീകമാണെന്നു കാണാം. ഭർത്താവ്, കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ച് സംശയമുന്നയിക്കുകയാണെങ്കിൽ, ആ സംശയം ഒന്നുകൂടി ദൃഢപ്പെടുന്നു.
ഇവിടെ രണ്ട് സാധ്യതകളാണുള്ളത് : 1. സംശയിക്കുന്ന ഭർത്താവ്, കുഞ്ഞിന്റെ ജൈവപിതാവ് ആയിരിക്കുമ്പോൾ തന്നെ, സംശയരോഗം കൊണ്ടോ കുഞ്ഞിനേയും ഭാര്യയേയും സ്വീകരിക്കാനുള്ള താല്പര്യമില്ലായ്മ കൊണ്ടോ പിതൃത്വം നിഷേധിക്കുക.
2. സംശയിക്കപ്പെടുന്നതു പോലെ, കുഞ്ഞിന്റെ ജൈവപിതാവ് മറ്റൊരാൾ ആയിരിക്കുക.
ഡി എൻ എ ടെസ്റ്റ് കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ്, ഈ സാധ്യതകളിൽ ഏതാണു സത്യം എന്നു കണ്ടെത്തുക ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു സാധ്യതകൾക്കുമുള്ള സാഹചര്യതെളിവുകൾ, സാക്ഷികൾ തുടങ്ങിയ ദുർബലമായ തെളിവുകൾ ആസ്പദമാക്കി പിതൃത്വം നിർണ്ണയിക്കുമ്പോൾ തെറ്റുകൾ പറ്റുക സ്വാഭാവീകം. അതുകൊണ്ടു തന്നെ ഡി എൻ എ ടെസ്റ്റ് റിസൾട്ട് എന്ന വിശ്വസനീയമായ തെളിവ് ശാസ്ത്രം കണ്ടുപിടിച്ചപ്പോൾ സത്യം കണ്ടെത്തുന്നതിന് ആധുനീകമനുഷ്യൻ അതുപയോഗിക്കുന്നു. ഡി എൻ എ ടെസ്റ്റിന്റെ വിശ്വാസ്യതയിൽ എന്തെങ്കിലും സംശയങ്ങളുണ്ടായാൽ ശാസ്‌ത്രം അത് പരിശോധിക്കുകയും ആവശ്യമെങ്കിൽ തിരുത്തലുകളും പരിഷ്ക്കരണങ്ങളും വരുത്തുകയും ചെയ്യും.
ശാസ്‌ത്രമെന്നാൽ സത്യാന്വേഷണമാണ്. തെറ്റുള്ളപ്പോൾ തെറ്റിൽ നിന്ന് ശരിയിലേക്കും ശരിയിൽ നിന്ന് കൂടുതൽ ശരിയിലേക്കും ശാസ്‌ത്രം അതിന്റെ സഞ്ചാരം തുടരുന്നു. സത്യത്തിന്റെ മറ്റൊരു മുഖമുദ്രയാണ് തെളിവ്. തെളിവിനെ അടിസ്ഥാനമാക്കിയല്ലാതെ മനുഷ്യർക്ക് പരസ്പരം ഇടപാടുകൾ നടത്താനോ വിശ്വാസ്യത ആർജ്ജിക്കാനോ സാധ്യമല്ല.
No comments:
Post a Comment