അംഗപരിമിതിയുള്ള ശരീരം ചില അവസരങ്ങളിലേ ദു:ഖിപ്പിച്ചിട്ടുള്ളൂ.
ഒന്ന് ഫുട്ബോൾ കളിക്കാൻ പറ്റാത്തതാണ്. ഗോളി നിന്ന് കുട്ടിക്കാലത്ത് കുറേയൊക്കെ അത് പരിഹരിച്ചിട്ടുണ്ട്. എങ്കിലും ചെവിയിൽ കാറ്റുമൂളുന്ന വിധത്തിൽ ഓടുന്നത്, വായുവിൽ മറഞ്ഞ് കിക്കെടുക്കുന്നത് ഒക്കെ ഒരു സ്വപ്നമാണ്.
മറ്റൊന്ന് താളത്തിൽ തുള്ളാൻ കഴിയാത്തതാണ്
തട്ടുപ്പൊളിപ്പൻ ഗാനങ്ങൾക്കൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ, ഊർജ്ജത്തോടെ ആടുന്നത്..
അതൊന്നുമല്ലെങ്കിൽ പോലും, തിരാത്തു പൂയ്യത്തിന് ബാന്റിൻടേയും തകിലിന്റേയും വാദ്യക്കൊഴുപ്പിൽ സ്വയം മറന്ന് ചങ്ങാതിമാർക്കൊപ്പം ചുവടുകൾ വച്ച്...
അതുകൊണ്ടു തന്നെ, താളവും മേളവും മുറുകുമ്പോഴും കല്ലിനു കാറ്റു പിടിച്ചതു പോലെ നിൽക്കുന്ന മനുഷ്യരെ കാണുമ്പോൾ അത്ഭുതമാണ്.
ഇവരൊക്കെ എന്തു തരം മനുഷ്യരാണ് !!
താളത്തിനൊത്തൊന്ന് കൈയ്മെയ് അനങ്ങിയാൽ ലോകം തൂക്കിക്കൊല്ലുമെന്ന് ഭയന്ന് ചലനമറ്റ് ജീവിച്ചു മരിച്ചു പോകുന്ന മഹാമാന്യതയുടെ നിറകുടങ്ങൾ !!!
പാവങ്ങൾ !!!
താളത്തിനൊത്ത് ചുവടു വയ്ക്കുന്നത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ്. ആ അഹ്ലാദതിമർപ്പിൽ ജാതിയും മതവും വർണ്ണവും ലിംഗവുമെല്ലാം മറന്ന് എല്ലാവരും മനുഷ്യരായി കൈകോർക്കും..
ഏറ്റവും പ്രാകൃതമായ സമൂഹങ്ങളിൽ തൊട്ട് ഏറ്റവും പരിഷ്കൃതമായ സമൂഹങ്ങളിൽ വരെ അതു കാണാം.
ഇനി അതിൽ സംശയമുണ്ടെങ്കിൽ, മാന്യതയുടെ ഭാണ്ഢം ചുമന്നു തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. താളവും മേളവുമിഷ്ടപ്പെട്ടാൽ, അവരുടെ ആഹ്ലാദം അവർ തന്നെ രൂപപ്പെടുത്തുന്ന ചുവടുകളിലൂടെ പുറത്തു വരുന്നതു കാണാം.
സാമൂഹ്യജീവിതം പകർന്നു തന്നെ, എല്ലാ മനുഷ്യരും ഒന്നായ് ചേർന്നാഹ്ലാദിക്കാൻ മസ്തിഷ്ക്കം തയ്യാറെടുപ്പിക്കുന്ന ഈ അടിസ്ഥാനസ്വഭാവത്തെയാണ് മാന്യതയുടെയും സദാചാരത്തിൻടേയും പേരിൽ മലയാള പുരുഷകേസരികൾ ചങ്ങലക്കിട്ടിരിക്കുന്നത്.
ഇത്തവണത്തെ തിരാത്തു പൂയ്യം ( ഇവിടെ മാത്രമല്ലെന്നറിയാം, ) ഓർമ്മിക്കപ്പെടുക അത്തരം ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പെൺകുട്ടികളും സ്ത്രീകളും മുന്നോട്ടു വന്നതിന്റേയും സുഹൃത്തുക്കൾക്കൊപ്പം ചുവടുകൾ വച്ചതിന്റേയും പേരിലായിരിക്കും.
ഇത് ഒന്നിൽ നിന്ന് നൂറായി പെരുകാതിരിക്കില്ല. ആഹ്ലാദാനുഭൂതികളും ആഘോഷങ്ങളും ഏറെക്കാലം ഒരുകൂട്ടർക്കു മാത്രമായി സ്വന്തമാക്കാനാവില്ലല്ലോ. പങ്കു വെക്കുന്തോറും പെരുകുന്ന ഒന്നാണെന്ന് തിരിച്ചറിവുണ്ടാകുന്നതോടെ അവരും കൂട്ടത്തിൽ ചേരും..
അതാണു പ്രതീക്ഷയും.
ആൾക്കൂട്ടത്തിൽ ഒന്നു ചെരിയുമ്പോഴേക്കും താങ്ങാനാളുകളുണ്ടെങ്കിൽ, ചക്രകസേരകളും തങ്ങളുടെ താളത്തിൽ ഉരുട്ടാനാളുകളുണ്ടെങ്കിൽ ഞങ്ങൾക്കും അവരിലൊരാളായി സ്വയം മറക്കാമല്ലോ..

@ Viddiman
https://www.facebook.com/sowmithru/posts/2057355861017964
ഒന്ന് ഫുട്ബോൾ കളിക്കാൻ പറ്റാത്തതാണ്. ഗോളി നിന്ന് കുട്ടിക്കാലത്ത് കുറേയൊക്കെ അത് പരിഹരിച്ചിട്ടുണ്ട്. എങ്കിലും ചെവിയിൽ കാറ്റുമൂളുന്ന വിധത്തിൽ ഓടുന്നത്, വായുവിൽ മറഞ്ഞ് കിക്കെടുക്കുന്നത് ഒക്കെ ഒരു സ്വപ്നമാണ്.
മറ്റൊന്ന് താളത്തിൽ തുള്ളാൻ കഴിയാത്തതാണ്
തട്ടുപ്പൊളിപ്പൻ ഗാനങ്ങൾക്കൊപ്പം അസാമാന്യ മെയ്‌വഴക്കത്തോടെ, ഊർജ്ജത്തോടെ ആടുന്നത്..
അതൊന്നുമല്ലെങ്കിൽ പോലും, തിരാത്തു പൂയ്യത്തിന് ബാന്റിൻടേയും തകിലിന്റേയും വാദ്യക്കൊഴുപ്പിൽ സ്വയം മറന്ന് ചങ്ങാതിമാർക്കൊപ്പം ചുവടുകൾ വച്ച്...
അതുകൊണ്ടു തന്നെ, താളവും മേളവും മുറുകുമ്പോഴും കല്ലിനു കാറ്റു പിടിച്ചതു പോലെ നിൽക്കുന്ന മനുഷ്യരെ കാണുമ്പോൾ അത്ഭുതമാണ്.
ഇവരൊക്കെ എന്തു തരം മനുഷ്യരാണ് !!
താളത്തിനൊത്തൊന്ന് കൈയ്മെയ് അനങ്ങിയാൽ ലോകം തൂക്കിക്കൊല്ലുമെന്ന് ഭയന്ന് ചലനമറ്റ് ജീവിച്ചു മരിച്ചു പോകുന്ന മഹാമാന്യതയുടെ നിറകുടങ്ങൾ !!!
പാവങ്ങൾ !!!
താളത്തിനൊത്ത് ചുവടു വയ്ക്കുന്നത് മനുഷ്യന്റെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ്. ആ അഹ്ലാദതിമർപ്പിൽ ജാതിയും മതവും വർണ്ണവും ലിംഗവുമെല്ലാം മറന്ന് എല്ലാവരും മനുഷ്യരായി കൈകോർക്കും..
ഏറ്റവും പ്രാകൃതമായ സമൂഹങ്ങളിൽ തൊട്ട് ഏറ്റവും പരിഷ്കൃതമായ സമൂഹങ്ങളിൽ വരെ അതു കാണാം.
ഇനി അതിൽ സംശയമുണ്ടെങ്കിൽ, മാന്യതയുടെ ഭാണ്ഢം ചുമന്നു തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. താളവും മേളവുമിഷ്ടപ്പെട്ടാൽ, അവരുടെ ആഹ്ലാദം അവർ തന്നെ രൂപപ്പെടുത്തുന്ന ചുവടുകളിലൂടെ പുറത്തു വരുന്നതു കാണാം.
സാമൂഹ്യജീവിതം പകർന്നു തന്നെ, എല്ലാ മനുഷ്യരും ഒന്നായ് ചേർന്നാഹ്ലാദിക്കാൻ മസ്തിഷ്ക്കം തയ്യാറെടുപ്പിക്കുന്ന ഈ അടിസ്ഥാനസ്വഭാവത്തെയാണ് മാന്യതയുടെയും സദാചാരത്തിൻടേയും പേരിൽ മലയാള പുരുഷകേസരികൾ ചങ്ങലക്കിട്ടിരിക്കുന്നത്.
ഇത്തവണത്തെ തിരാത്തു പൂയ്യം ( ഇവിടെ മാത്രമല്ലെന്നറിയാം, ) ഓർമ്മിക്കപ്പെടുക അത്തരം ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പെൺകുട്ടികളും സ്ത്രീകളും മുന്നോട്ടു വന്നതിന്റേയും സുഹൃത്തുക്കൾക്കൊപ്പം ചുവടുകൾ വച്ചതിന്റേയും പേരിലായിരിക്കും.
ഇത് ഒന്നിൽ നിന്ന് നൂറായി പെരുകാതിരിക്കില്ല. ആഹ്ലാദാനുഭൂതികളും ആഘോഷങ്ങളും ഏറെക്കാലം ഒരുകൂട്ടർക്കു മാത്രമായി സ്വന്തമാക്കാനാവില്ലല്ലോ. പങ്കു വെക്കുന്തോറും പെരുകുന്ന ഒന്നാണെന്ന് തിരിച്ചറിവുണ്ടാകുന്നതോടെ അവരും കൂട്ടത്തിൽ ചേരും..
അതാണു പ്രതീക്ഷയും.
ആൾക്കൂട്ടത്തിൽ ഒന്നു ചെരിയുമ്പോഴേക്കും താങ്ങാനാളുകളുണ്ടെങ്കിൽ, ചക്രകസേരകളും തങ്ങളുടെ താളത്തിൽ ഉരുട്ടാനാളുകളുണ്ടെങ്കിൽ ഞങ്ങൾക്കും അവരിലൊരാളായി സ്വയം മറക്കാമല്ലോ..


@ Viddiman
https://www.facebook.com/sowmithru/posts/2057355861017964
No comments:
Post a Comment